26 Feb 2025
[Translated by devotees of Swami]
ഹെ, പ്രബുദ്ധരും സമർപ്പിതരുമായ ഭക്ത ദൈവദാസരെ
1. എപ്പോഴും പണം സമ്പാദിക്കുന്നതിൽ വ്യാപൃതനായ ഒരാൾക്ക് ദൈവം എന്നെന്നേക്കുമായി മനുഷ്യജന്മം നൽകുമോ?
[ശ്രീമതി. ഛന്ദ ചന്ദ്ര ചോദിച്ചു:- പാദനമസ്കാരം സ്വാമി! സ്വാമി, അങ്ങയുടെ ഒരു പ്രഭാഷണത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: "അതിനാൽ ഏറ്റവും പ്രധാനപ്പെട്ട കടമകൾ ചെയ്യുക, ശേഷിക്കുന്ന സമയവും ഊർജ്ജവും ഭഗവാൻ ദത്തയുടെ സേവനത്തിൽ ഉപയോഗിക്കുക അല്ലെങ്കിൽ ശേഷിക്കുന്ന സമയവും ഊർജ്ജവും ഉപയോഗിച്ച് പണം സമ്പാദിക്കുക". അപ്പോൾ ഒരാൾ എപ്പോഴും പണം സമ്പാദിക്കുന്നതിൽ മുഴുകിയാൽ, ദൈവം അവന് എന്നേക്കും മനുഷ്യജന്മം നൽകുമെന്നാണോ അർത്ഥമാക്കുന്നത്?]
സ്വാമി മറുപടി പറഞ്ഞു:- സമ്പാദിച്ചുകൊണ്ട്, ഒരു ഭക്തന് ദൈവദൗത്യത്തിനുവേണ്ടി കർമ്മഫല ത്യാഗം ചെയ്യാൻ കഴിയും. ഇത് വെറും സൈദ്ധാന്തിക ജ്ഞാനത്തേക്കാൾ, വെറും സൈദ്ധാന്തിക ഭക്തിയേക്കാൾ വലുതല്ലേ? തീർച്ചയായും, സൈദ്ധാന്തിക ജ്ഞാനവും സൈദ്ധാന്തിക ഭക്തിയും ഭക്തനെ വ്യക്തിപരമായി സഹായിക്കുന്നു. എന്നാൽ, ആത്മീയ ജ്ഞാനത്തിന്റെയും ഭക്തിയുടെയും പ്രചാരണത്തിലൂടെയുള്ള പ്രായോഗിക ഭക്തി അല്ലെങ്കിൽ കർമ്മയോഗം മുഴുവൻ ലോകത്തെയും സഹായിക്കുന്നു. ആത്മീയ പാതയിൽ സമൂഹത്തെ സഹായിക്കുന്ന ഭക്തനിൽ ദൈവം വളരെയധികം സംപ്രീതനാണ്. എന്നാൽ ആദ്യം, ഒരു ഭക്തനാകാൻ, സൈദ്ധാന്തിക ഘട്ടത്തിൽ വ്യക്തിപരമായ ജ്ഞാനവും വ്യക്തിപരമായ ഭക്തിയും അത്യാവശ്യമാണ്. ആത്മീയ പാതയിൽ സമൂഹത്തിന്റെ വികസനത്തോടൊപ്പം സ്വയം വികസനവും ദൈവം വളരെയധികം വിലമതിക്കുന്നു. ശങ്കരൻ, രാമാനുജൻ, മാധവൻ തുടങ്ങിയ നമ്മുടെ മഹാന്മാരായ ആത്മീയ നേതാക്കൾ ഈ കാര്യത്തിൽ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ്.
2. മൂലാധാര, മണിപ്പുര ചക്രങ്ങൾ പണത്തിന്റെ സ്ഥിര ആസ്തികളുമായും ജംഗമ ആസ്തികളുമായും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
[സ്വാമി, അങ്ങയുടെ ഒരു പ്രഭാഷണത്തിൽ, ആദ്യത്തെ ചക്രമായ മൂലാധാരത്തിന് ഭൂമിയെപ്പോലെ ഒരു നിശ്ചിത സ്വഭാവമുണ്ടെന്നും അത് പണത്തിന്റെ സ്ഥിര ആസ്തികളെയാണ് (ഫിക്സഡ് അസ്സെറ്സ്) സൂചിപ്പിക്കുന്നതെന്നും പറയുന്ന ഒരു ആശയം ഞാൻ കണ്ടു. രണ്ടാമത്തെ മണിപ്പുര ചക്രത്തിന് വെള്ളം പോലെ ചലിക്കുന്ന സ്വഭാവമുണ്ട്. ഇത് പണത്തിന്റെ ജംഗമ ആസ്തികളെ (മൂവബിൾ അസ്സെറ്സ്) സൂചിപ്പിക്കുന്നു. ഇവ രണ്ടും അമ്മയും അച്ഛനുമായുള്ള ബന്ധനത്തെ പ്രതിനിധീകരിക്കുന്നതിനാൽ, സ്ഥിര ആസ്തികളും പണത്തിന്റെ ജംഗമ ആസ്തികളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എനിക്ക് മനസ്സിലായില്ല. ദയവായി ഇത് എനിക്ക് മനസ്സിലാക്കി തരൂ.]
സ്വാമി മറുപടി പറഞ്ഞു:- മൂലാധാര ചക്രം ഭൂമിയുമായി ബന്ധപ്പെട്ടതാണ്, അതിനാൽ സ്ഥിര ആസ്തികളെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. മണിപ്പുര ചക്രം ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു, അത് ചലനാത്മകമാണ്, അതിനാൽ ഇത് ജംഗമ ആസ്തികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവ രണ്ടും ചേർന്ന് മാതാപിതാക്കൾ അവരുടെ മക്കൾക്ക് വിൽപത്രം വഴി നൽകുന്ന മുഴുവൻ ആസ്തികളും ഉൾക്കൊള്ളുന്നു. ഈ രണ്ട് ചക്രങ്ങളും മാതാപിതാക്കളുമായി ബന്ധപ്പെട്ടതാണ്, മാതാപിതാക്കൾ നൽകുന്ന സ്വത്തിൽ സ്ഥാവരവും ജംഗമവുമായ ആസ്തികൾ ഉൾപ്പെടുന്നു. ഈ രണ്ട് ചക്രങ്ങളും സന്താന-ഭക്തിയെ (ഇഷ്യൂ ഡിവോഷൻ) സൂചിപ്പിക്കുന്നു, അതിൽ നിങ്ങളുടെ മാതാപിതാക്കളുമായുള്ള ബന്ധനവും ഒരു രക്ഷിതാവ് എന്ന നിലയിൽ നിങ്ങളുടെ സന്താനങ്ങളുമായുള്ള ബന്ധനവും സൂചിപ്പിക്കുന്നു. ഏഴ് ചക്രങ്ങളിലും, സമ്പത്തുമായുള്ള ബന്ധനം സൂചിപ്പിച്ചിട്ടില്ല. അച്ഛൻ, അമ്മ, ജീവിത പങ്കാളി, കുട്ടികൾ, പ്രസംഗകർ, ദിവ്യ രൂപങ്ങൾ തുടങ്ങിയ അവബോധമുള്ള നിർജ്ജീവമല്ലാത്ത ആത്മാക്കളെ മാത്രമേ സൂചിപ്പിച്ചിട്ടുള്ളൂ. നിർജ്ജീവമല്ലാത്ത ആത്മാക്കളുമായുള്ള ലൌകിക ബന്ധനങ്ങൾ ഇല്ലെങ്കിൽ, സമ്പത്തുമായുള്ള ബന്ധനവും അർത്ഥശൂന്യമാകുകയും അതിനാൽ, സമ്പത്തിന് ഒരു പ്രത്യേക ചക്രം കാണിക്കുന്നില്ല എന്നതാണ് ഇവിടെ അടിസ്ഥാന കാര്യം. ഇതിനർത്ഥം, അടുത്തതും പ്രിയപ്പെട്ടതുമായ നിർജ്ജീവമല്ലാത്ത ആത്മാക്കളുമായുള്ള ബന്ധനം (സ്വന്തവുമായുള്ള ബന്ധനം ഉൾപ്പെടെ) തകർന്നാൽ, സമ്പത്തിന്റെ ആവശ്യമില്ല എന്നാണ്. അതിനാൽ, സമ്പത്തിന് പ്രത്യേക ചക്രം സൂചിപ്പിക്കുന്ന പ്രത്യേക സ്ഥാനം നൽകേണ്ടതില്ല.
എന്നിരുന്നാലും, സ്ഥാവര, ജംഗമ സ്വത്തുക്കളുമായുള്ള ബന്ധനത്തെ ആദ്യത്തെ രണ്ട് ചക്രങ്ങൾ സൂചിപ്പിക്കാൻ കഴിയും, അത്തരം ഒരു ആത്മാവ് സമ്പത്ത് സ്വയം ഉപയോഗിക്കുന്നില്ലെങ്കിലും അവന്റെ/അവളുടെ സ്ഥാവര, ജംഗമ സ്വത്തുക്കളുമായി ബന്ധനമുള്ള ഒരു അത്യാഗ്രഹിയായ ആത്മാവ് എന്ന് അനുമാനിക്കുന്നതിലൂടെ സമ്പത്തുമായുള്ള ബന്ധനത്തിന് ഒരു പ്രത്യേക സ്ഥാനം നൽകുന്നു. ദൈവത്തിൽ നിന്ന് അനുഗ്രഹം ലഭിക്കുന്ന ഒരു അർപ്പണബോധമുള്ള മനുഷ്യൻ ഭക്ഷണവും വെള്ളവും ഇല്ലാതെ ജീവിക്കുന്നുവെന്ന് നിങ്ങൾക്ക് അനുമാനിക്കാം, പക്ഷേ അത്തരത്തിലുള്ള സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര അത്യാഗ്രഹിയായ ഒരാൾക്ക് സമ്പത്തുമായി ശക്തമായ ബന്ധനമുണ്ട്.
3. രാമകൃഷ്ണ പരമഹംസർക്ക് ആജ്ഞാ ചക്രം കടക്കാൻ കഴിഞ്ഞില്ല എന്നത് ശരിയാണോ?
[സ്വാമി, ശ്രീരാമകൃഷ്ണ പരമഹംസർക്ക് ഈ ആജ്ഞാ ചക്രം കടക്കാൻ കഴിഞ്ഞില്ല, കാരണം അദ്ദേഹം എപ്പോഴും ദിവ്യമാതാവായ കാളിയുടെ നാമത്തിലും രൂപത്തിലും ആകൃഷ്ടനായിരുന്നു. എന്നാൽ അവൻ ദൈവത്തിന്റെ മനുഷ്യാവതാരമായിരുന്നു. പിന്നെ എങ്ങനെയാണ് അത് സാധ്യമാകുന്നത്? കാളി, കൃഷ്ണൻ, യേശു, അല്ലാഹു എന്നിവർ ഒന്നാണെന്ന് പറഞ്ഞത് അദ്ദേഹമാണ്, അവരിൽ സന്നിഹിതനായിരിക്കുന്ന ഒരേ ദൈവത്തെ മാത്രമേ നമ്മൾ വ്യത്യസ്ത പേരുകളിൽ വിളിക്കുന്നുള്ളൂ. പരസ്പര വിരുദ്ധമായി തോന്നുന്നില്ലേ സ്വാമി? ദയവായി എന്റെ സംശയം വ്യക്തമാക്കൂ. വേദജ്ഞാനം കൊണ്ട് മാത്രമേ ഈ ആഞ്ജ ചക്രം കടക്കാവൂ എന്നും അങ്ങ് പറഞ്ഞു. അപ്പോൾ അദ്ദേഹത്തിന് ശരിയായ വേദ ജ്ഞാനം ഇല്ലായിരുന്നു എന്നാണോ അതിനർത്ഥം. എന്നാൽ അവതാരരൂപത്തിലുള്ള ദൈവം മാത്രമാണ് എല്ലാ വേദജ്ഞാനങ്ങളുടെയും ഉറവിടം. ഇത് എങ്ങനെ പരിഹരിക്കാം?]
സ്വാമി മറുപടി പറഞ്ഞു:- ഈ കാര്യം പറയുന്നതിനുള്ള ശരിയായ രീതി, ദിവ്യമാതാവിന്റെ ദിവ്യനാമത്തിനും ദിവ്യരൂപത്തിനും വേണ്ടിയുള്ള മാനസിക ഭക്തിക്കായി നിലകൊള്ളുന്ന ആജ്ഞാ ചക്രത്തെ മറികടക്കാൻ ശ്രീരാമകൃഷ്ണ പരമഹംസർക്ക് കഴിഞ്ഞില്ല എന്നതാണ്. അദ്ദേഹത്തിന് നാമരൂപങ്ങളെ മറികടക്കാൻ കഴിയില്ലെന്ന് ഇത് മനസ്സിലാക്കരുത്. മാധ്യമം സ്വീകരിച്ച (മീഡിയേറ്റഡ്) ദൈവത്തോടുള്ള ഭക്തി കാരണം അദ്ദേഹത്തിന് ദിവ്യമാതാവിന്റെ നാമവും രൂപവും മറികടക്കാൻ കഴിഞ്ഞില്ല. ധ്യാനത്തിനും ഭക്തിക്കും ഒരു പ്രയോജനവുമില്ലാത്ത, മാധ്യമം സ്വീകരിക്കാത്ത-സങ്കല്പിക്കാനാവാത്ത (ആൻമീഡിയേറ്റഡ്- ആൻഇമേജിനബിൾ) ദൈവത്തെ നേടുന്നതിൽ മീഡിയേറ്റഡ് ദൈവത്തെ മറികടക്കുന്നത് പ്രസക്തമാണ്. ആജ്ഞാ ചക്രം കടക്കാൻ ശ്രമിച്ച തന്റെ പ്രബോധകനെക്കാൾ (പ്രീച്ചർ തോതാപുരി) വ്യക്തമായി അദ്ദേഹത്തിന് ആത്മീയ ജ്ഞാനം അറിയാം. ബാത്ത്റൂമിൽ നഗ്നനായ ഒരു അദൃശ്യ വ്യക്തിയും ബാത്ത്റൂമിൽ നിന്ന് പുറത്തിറങ്ങി വസ്ത്രം ധരിച്ച (മീഡിയേറ്റഡ്) വ്യക്തിയും തമ്മിലുള്ള വ്യത്യാസത്തിന്റെ അഭാവം പോലെ, മാധ്യമം സ്വീകരിക്കാത്ത-സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിനും മീഡിയേറ്റഡ്-സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിനും ഇടയിൽ വ്യത്യാസത്തിന്റെ ഒരു ലാഞ്ഛനയുമില്ല. പരമഹംസനെ ആജ്ഞാ ചക്രം കടക്കാൻ പ്രേരിപ്പിക്കുന്ന വ്യക്തി (തോതാപുരി) ഈ സത്യം അറിയാത്തവനാണ്, നാമത്തിനും രൂപത്തിനും അതീതനായ, മാധ്യമം സ്വീകരിക്കാത്ത, സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ദൈവമാണ് പരമമായ യഥാർത്ഥ ദൈവം എന്ന് അയാൾ ചിന്തിച്ചു. വാസ്തവത്തിൽ, ഇത് പ്രബോധകന്റെ (തോതാപുരി) മാത്രം അജ്ഞതയാണ്, ദൈവത്തിന്റെ മനുഷ്യാവതാരമായ ശിഷ്യൻ (പരമഹംസർ) തന്റെ ആത്മീയ സങ്കൽപ്പത്തിൽ തികച്ചും ശരിയായിരുന്നു.
ആത്മാവ് ലോകത്തിൽ നാമങ്ങളും രൂപങ്ങളും (വസ്തുക്കൾ) മറികടന്ന് ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സങ്കൽപ്പിക്കാനാവാത്ത ദൈവം അല്ലെങ്കിൽ പരബ്രഹ്മൻ സൃഷ്ടിയുടെ നാമങ്ങൾക്കും രൂപങ്ങൾക്കും അതീതമാണ്. അങ്ങനെയുള്ള ദൈവം സ്പേസിനപ്പുറമാണ്, ഏതൊരു ആത്മാവിന്റെയും സങ്കൽപ്പത്തിനും അപ്പുറമാണ്. അങ്ങനെയുള്ള ദൈവത്തെ മനസ്സിലാക്കാൻ കഴിയാത്തപ്പോൾ, അവനെ പ്രാപിക്കാൻ കഴിയുമെന്ന് പറയുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ? ദൈവത്തിന്റെ നാമവും രൂപവും (മാധ്യമം) ഒരിക്കലും മറികടക്കേണ്ടതില്ല. വസ്ത്രം ധരിച്ച ഒരാളെ കാണുമ്പോൾ, ആ വ്യക്തിയെ വസ്ത്രമില്ലാതെ കാണാൻ നിങ്ങൾ ഒരു പ്രത്യേക കണ്ണട ധരിക്കാറുണ്ടോ? ഈ വിഷയത്തിൽ ഒരു സിനിമ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, പക്ഷേ, ഇവിടെ കാണുന്ന വസ്തുക്കൾ സങ്കൽപ്പിക്കാവുന്ന വസ്തുക്കളാണ്! അതിനാൽ, തികച്ചും സങ്കൽപ്പിക്കാനാവാത്ത ദൈവത്തെ (പരബ്രഹ്മൻ) പ്രാപിക്കാൻ വേണ്ടി, ദൈവത്തിന്റെ നാമരൂപങ്ങളെ മറികടക്കാൻ നിങ്ങൾ പരമാവധി ശ്രമിച്ചാലും, അവൻ സങ്കൽപ്പിക്കാൻ പോലും കഴിയാത്തവനായതിനാൽ, നിങ്ങൾക്ക് ഒരിക്കലും അവനെ പ്രാപിക്കാൻ കഴിയില്ല.
അതിനാൽ, നിങ്ങൾ ദൈവത്തിന്റെ നാമവും രൂപവും മറികടക്കാൻ ശ്രമിച്ചാൽ നിങ്ങൾക്ക് പൂർണ്ണമായ നഷ്ടമുണ്ട്, കാരണം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തെ നേടാനോ ദൃശ്യമായ മാധ്യമം സ്വീകരിച്ച-സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തെ സ്വീകരിക്കാനോ കഴിയില്ല. ദൃശ്യമായ മാധ്യമം സ്വീകരിച്ച ദൈവവും സങ്കൽപ്പിക്കാൻ പോലും കഴിയാത്തവനാണ്, കാരണം അവൻ അത്ഭുതങ്ങൾ എന്ന് വിളിക്കപ്പെടുന്ന സങ്കൽപ്പിക്കാനാവാത്ത സംഭവങ്ങൾ ചെയ്യുന്നു. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത സംഭവങ്ങളുടെ ഉറവിടം അവനായതിനാൽ, അവൻ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഉറവിടമായിരിക്കണം. ശങ്കരന്റെ ആശയം മനസ്സിലാക്കാതെ തെറ്റിദ്ധരിക്കപ്പെട്ട അദ്വൈതിയാണ് ശ്രീ തോതാപുരി. ശ്രീ പരമഹംസർ ആത്മീയ ജ്ഞാനത്തിന്റെ യഥാർത്ഥ പണ്ഡിതനാണ്, അതിനാൽ മനഃപൂർവ്വം ആജ്ഞാ ചക്രം കടന്നില്ല അല്ലാതെ കഴിവില്ലായ്മ മൂലമല്ല.
യഥാർത്ഥത്തിൽ, കുണ്ഡലിനി അല്ലെങ്കിൽ മനസ്സ് എന്നത് സഹസ്രാരം എന്നറിയപ്പെടുന്ന തലയോട്ടിയുടെ ഏറ്റവും മുകൾഭാഗത്ത് സ്ഥിതി ചെയ്യുന്ന ഭഗവാൻ ശിവനെ (ശിവ ദത്ത) കണ്ടുമുട്ടാൻ ആറ് തടസ്സങ്ങളെയും മറികടക്കുന്ന ആത്മാവായി കണക്കാക്കപ്പെടുന്നു. അങ്ങനെ, ആത്യന്തിക ദൈവം ആദ്യത്തെ ഊർജ്ജസ്വലമായ അവതാരമാണ്, മാധ്യമം സ്വീകരിക്കാത്ത-സങ്കല്പിക്കാൻ കഴിയാത്ത ദൈവമല്ല, കാരണം മനസ്സിന് സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തെ കണ്ടുമുട്ടാൻ കഴിയില്ല (ഇതിനർത്ഥം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല എന്നാണ്). ആജ്ഞാ ചക്രം കടന്ന് സഹസ്രാരത്തിൽ എത്തുമ്പോൾ, അവിടെയും ദിവ്യനാമവും രൂപവുമുള്ള മാധ്യമം സ്വീകരിച്ച ദൈവം മാത്രമേ സന്നിഹിതനാകൂ. സഹസ്രാരത്തിലും ദൈവത്തിന്റെ നാമരൂപത്തെ മറികടക്കാൻ കഴിയുമോ? സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ദൈവം ബുദ്ധിക്ക് അതീതനാണ്, അത് സഹസ്രാരത്തിൽ (യോ ബുദ്ധേ: പരതഃ... ) നിലനിൽക്കുന്നു.
4 a. എന്റെ ഈ ചിന്ത ശരിയാണോ സ്വാമി?
[സ്വാമി, 'സ്ഥിതപ്രജ്ഞ' എന്ന അതേ വിഷയത്തിൽ വീണ്ടും എന്റെ മനസ്സ് വ്യക്തമാക്കാൻ അങ്ങയെ ബുദ്ധിമുട്ടിക്കുന്നതിൽ എനിക്ക് ഖേദമുണ്ട്. ഈ വിഷയത്തിൽ അങ്ങ് നടത്തിയ എല്ലാ പ്രഭാഷണങ്ങളും ബന്ധിപ്പിച്ചുകൊണ്ട് ഞാൻ ഇത് മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. പക്ഷേ ചില സംശയങ്ങൾ കാരണം, എനിക്ക് അവ ശരിയായി ബന്ധിപ്പിക്കാൻ കഴിയുന്നില്ല. ദയവായി അവയെല്ലാം ശുദ്ധീകരിച്ച് എന്നെ പ്രബുദ്ധയാക്കൂ. ഗോപികമാർക്ക് വികാരങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള എന്റെ ചോദ്യത്തിനുള്ള അങ്ങയുടെ സമീപകാല മറുപടിയിൽ, പന്ത്രണ്ട് ഗോപികമാർക്ക് മാത്രമേ ജനക രാജാവിനെപ്പോലെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയൂ എന്ന് അങ്ങ് പറഞ്ഞു. അങ്ങയുടെ ജ്ഞാനത്തിൽ നിന്നും എനിക്ക് മനസ്സിലായത്, ഗോലോകത്തിലെത്തിയ എല്ലാ ഗോപികമാരും (ഈ പന്ത്രണ്ടുപേരും) ഭഗവാൻ കൃഷ്ണനിൽ നിന്നുള്ള വേർപിരിയലിൽ വികാരങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും, ഒടുവിൽ ഭഗവാൻ കൃഷ്ണൻ തന്റെ ഭൗതിക ശരീരം ഉപേക്ഷിച്ച വാർത്ത കേട്ട് അഗ്നിയിൽ ചാടിയെന്നും ആണ്. അങ്ങയുടെ ജ്ഞാനത്തിൽ നിന്നുള്ള അത്തരമൊരു ഉദാഹരണം ഇതാ: "തീർച്ചയായും, പന്ത്രണ്ട് ഗോപികമാർ മറ്റ് രണ്ട് ബന്ധനങ്ങളുടെ പരീക്ഷയിൽ വിജയിച്ചു (ഭഗവാൻ കൃഷ്ണന്റെ അമ്മയോട് പരാതിപ്പെടാതെ അവന് വെണ്ണ ബലിയർപ്പിച്ചു), മാത്രമല്ല, ഭഗവാൻ കൃഷ്ണൻ ഈ ലോകം വിട്ടുപോയി എന്ന് കേട്ടപ്പോൾ അവരുടെ ശരീരങ്ങൾ പീഡനത്തിനും അഗ്നിയിൽ ചാടി മരണത്തിനും വേണ്ടി സമർപ്പിച്ചു." ഇത് മൂന്നാമത്തെ മറുപടിയിലാണ്, അതിനുള്ള ലിങ്ക് ഇവിടെ നൽകിയിരിക്കുന്നു ]
[കൃഷ്ണ ഭഗവാനു വേണ്ടി ഗോപികമാർ തീയിൽ ചാടി അവരുടെ ജീവിതവുമായുള്ള ബന്ധനം പോലും ഉപേക്ഷിച്ചുവെന്ന് അങ്ങ് പറഞ്ഞു. ഇത് ഞങ്ങൾക്ക് ശരിക്കും ചിന്തിക്കാൻ പോലും കഴിയാത്തതാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട എന്റെ എല്ലാ ചോദ്യങ്ങളും ഈ ധാരണയെ അടിസ്ഥാനമാക്കിയുള്ളതായതിനാൽ, എനിക്ക് എവിടെ തെറ്റ് സംഭവിച്ചാലും ദയവായി എന്നെ തിരുത്തുക.
ചോദ്യങ്ങൾ: സ്വാമി, എന്റെ ധാരണയിൽ സ്ഥിതപ്രജ്ഞരായ ആ 12 ഗോപികമാർ മാത്രമാണ് ഗോലോകത്ത് എത്തിയത്. ഈ സ്ഥിതപ്രജ്ഞാവസ്ഥ ഭഗവാൻ കൃഷ്ണൻ വൃന്ദാവനം വിട്ടുപോകുന്നതുവരെയോ ഭഗവാൻ കൃഷ്ണൻ ഭൗതിക ശരീരം വിട്ടുപോകുന്നതുവരെയോ മാത്രമേ നിലനിന്നിരുന്നുള്ളൂ. അതിനുപുറമെ, ഭഗവാൻ കൃഷ്ണനിൽ നിന്ന് വേർപിരിഞ്ഞപ്പോൾ, സ്ഥിതപ്രജ്ഞയുടെ അവസ്ഥയിൽ നിന്ന് വേർപിരിഞ്ഞപ്പോൾ അവർ വികാരാധീരരായി. ഒരു സ്ഥിതപ്രജ്ഞനെപ്പോലെ ശരിയായ ബൗദ്ധിക യുക്തി ഉപയോഗിച്ച് സാഹചര്യം വിശകലനം ചെയ്യാൻ അവർക്ക് കഴിയാത്തതുകൊണ്ടായിരിക്കാം ഇത് സംഭവിച്ചത്. ഈ ചിന്ത ശരിയാണോ സ്വാമി?]
സ്വാമി മറുപടി പറഞ്ഞു:- ഈ ചോദ്യത്തിന് ഞാൻ ഒരു ഉദാഹരണത്തിലൂടെ ഉത്തരം നൽകാം. ഒരു സ്കൂളിൽ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ചില വിജയിച്ച വിദ്യാർത്ഥികളും പരാജയപ്പെട്ട വിദ്യാർത്ഥികളുമുണ്ട്. അതേ ദിവസം തന്നെ, പ്രധാനാധ്യാപകന്റെ വിയോഗം മൂലം ഒരു ദാരുണമായ സംഭവം നടന്നു. പരീക്ഷ പാസായവരും പരാജയപ്പെട്ടവരുമായ എല്ലാ വിദ്യാർത്ഥികളും വളരെ ദുഃഖത്തോടെയാണ് വിലാപ ചടങ്ങിൽ പങ്കെടുത്തത്. പരീക്ഷ പാസായവർക്കും തോറ്റവർക്കും ദുഃഖം ഒരുപോലെയാണ്, അതുകൊണ്ട് പരീക്ഷ പാസായവരും തോറ്റവരും ഒരുപോലെയാണെന്നാണോ നിങ്ങൾ പറയുന്നത്? പാസായ വിദ്യാർത്ഥിയും വിലാപ ചടങ്ങിൽ പങ്കെടുക്കുന്നതിനാൽ, പാസായ വിദ്യാർത്ഥിയും പരാജയപ്പെട്ട വിദ്യാർത്ഥിക്ക് തുല്യനാണെന്ന് അർത്ഥമാക്കുന്നുണ്ടോ? പരീക്ഷ പാസായതിനാൽ പാസായ വിദ്യാർത്ഥി വിലാപ ചടങ്ങിൽ പങ്കെടുക്കുന്നില്ലെങ്കിൽ, ലൗകിക മാനദണ്ഡങ്ങളിൽ പരാജയപ്പെട്ടതിനാൽ അത്തരമൊരു പാസായ വിദ്യാർത്ഥിയെ പരീക്ഷകളിലെ പരാജയമായി കണക്കാക്കണോ?
യഥാർത്ഥ ആശയത്തിലേക്ക് വരുമ്പോൾ, പരാജയപ്പെട്ട ഗോപികമാരും പാസായ 12 ഗോപികമാരും ഭഗവാൻ കൃഷ്ണന്റെ വേർപാടിൽ വേദനിച്ചു. ഈ പൊതുവായ കാര്യം കാരണം, പാസായ 12 ഗോപികമാരെയും പരാജയപ്പെട്ട ഗോപികമാരെയും തുല്യമാക്കാൻ നിങ്ങൾക്ക് കഴിയുമോ? ഭഗവാൻ കൃഷ്ണൻ ബൃന്ദാവനം വിട്ടപ്പോൾ, എല്ലാ ഗോപികമാരുടെയും തലയിൽ ഒരു ഇടിമിന്നൽ വീണതുപോലെയായിരുന്നു അത്. ഈ സാഹചര്യത്തിലും, പാസായ 12 ഗോപികമാർ ഒരു വേദനയും കൂടാതെ തുടരുന്നുവെങ്കിൽ, പാസായ അത്തരം ഗോപികമാരും ജീവനുള്ള മനുഷ്യരല്ല, നിഷ്ക്രിയ പ്രതിമകളാണ്! ഏതോ ഒരു സാഹചര്യത്തിൽ നിന്ന് നിങ്ങൾ ചില പൊതുതത്വങ്ങൾ കൊണ്ടുവരുന്നു, ആ പൊതുതത്വം കാരണം, നിങ്ങൾ വിജയിച്ചവരെയും പരാജയപ്പെട്ടവരെയും തുല്യരാക്കുന്നു. മൂന്ന് ഏറ്റവും ശക്തമായ ലൗകിക ബന്ധനങ്ങളുമായി (ഏഷണത്രയം) ബന്ധപ്പെട്ട പരീക്ഷകളിൽ 12 ഗോപികമാർ വിജയിക്കുകയും വിജയിച്ച സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. മറ്റ് ഗോപികമാർ സംയുക്ത പരീക്ഷയിൽ പരാജയപ്പെട്ടു, അവരെ പരാജയപ്പെട്ട സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു. അപ്രതീക്ഷിതമായ ചില സാഹചര്യങ്ങൾ മൂലം എല്ലാ ഗോപികമാർക്കും ഉണ്ടാകാവുന്ന ഒരു പൊതു സ്വഭാവത്താലും ഈ വിജയത്തിന്റെയും പരാജയത്തിന്റെയും ഫലം മാറാൻ പോകുന്നില്ല. പാസായവർ പാസായി, പരാജയപ്പെട്ടവർ പരാജയപ്പെട്ടു. എല്ലാ ഗോപികമാരിലും പൊതുവായ സ്വഭാവം (സാമാന്യത) കൊണ്ടുവരുന്ന മറ്റേതൊരു സാഹചര്യത്താലും, പാസ് പരാജയമാകില്ല, പരാജയം പാസ് ആകില്ല. സ്ഥിതപ്രജ്ഞത എന്നാൽ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള മാനസിക സന്തുലിതാവസ്ഥ എന്നാണ് അർത്ഥമാക്കുന്നത്. മാനസിക സന്തുലിതാവസ്ഥ എന്നാൽ വളരെ അടുപ്പമുള്ളവർക്കും പ്രിയപ്പെട്ടവർക്കും പരിക്കേറ്റാലും ഒരു കണ്ണുനീർ പോലും പൊഴിക്കരുത് എന്നല്ല. ശരിയായ സാഹചര്യങ്ങളിൽ കണ്ണുനീർ പൊഴിച്ചില്ലെങ്കിൽ, അത്തരമൊരു വ്യക്തി ഭ്രാന്തനാണെന്നും മാനസിക സമനില തെറ്റിയവനാണെന്നും നമ്മൾ പറയും. ആത്മീയ ജ്ഞാനത്തെ (ജ്ഞാനയോഗം) പ്രായോഗിക ഭക്തിയായി (കർമ്മയോഗം) പരിവർത്തനം ചെയ്യുന്നതിന് അത്യാവശ്യമായ സൈദ്ധാന്തിക ഭക്തിയെ (ഭക്തിയോഗം) ആ പരിധി വരെ അനുവദിക്കുക എന്നതാണ് സ്ഥിതപ്രജ്ഞ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഒരു സ്ഥിതപ്രജ്ഞൻ സൈദ്ധാന്തിക ഭക്തി അമിതമായി വളരാൻ അനുവദിക്കില്ല, കാരണം അത്തരം അമിതത്വം ഹൃദയത്തെയും തലച്ചോറിനെയും നശിപ്പിക്കും.
ഇതുവഴി, സ്ഥിതപ്രജ്ഞൻ പ്രായോഗികമായി ദൈവഭക്തി ചെയ്യാൻ പ്രാപ്തനാകും. മൂന്ന് ലൗകിക ബന്ധനങ്ങളുടെ പരീക്ഷകളിൽ വിജയിച്ച് ഗോലോകത്ത് പ്രവേശിക്കാൻ യോഗ്യത നേടിയവരാണ് 12 ഗോപികമാർ. ഭഗവാൻ കൃഷ്ണൻ ബൃന്ദാവനം വിട്ടപ്പോൾ അവർ കരഞ്ഞതിനാൽ ഈ എൻട്രി (പ്രവേശനം) തടയാൻ കഴിയില്ല. 12 ഗോപികമാർ മാത്രമാണ് തീയിലേക്ക് ചാടിയത്, മറ്റെല്ലാ പരാജയപ്പെട്ട ഗോപികമാരല്ല. ഈ ആത്മഹത്യയെ ശ്രീകൃഷ്ണൻ വിലമതിക്കുന്നില്ലെങ്കിലും, ഭഗവാൻ കൃഷ്ണനെ കൂടാതെ അവർക്ക് ഭൂമിയിൽ ജീവിക്കാൻ കഴിയില്ല. ഭഗവാൻ കൃഷ്ണൻ ബൃന്ദാവനം വിട്ടുപോയപ്പോൾ എല്ലാ ഗോപികമാരും കരഞ്ഞു. എന്നാൽ ഭഗവാൻ കൃഷ്ണൻ തന്റെ സ്ഥൂലശരീരം ഉപേക്ഷിച്ചപ്പോൾ 12 ഗോപികമാർ മാത്രമാണ് അഗ്നിയിൽ ചാടിയത്. 'ഗോപികമാർ' എന്ന വാക്കുമായി നിങ്ങൾ ആശയക്കുഴപ്പത്തിലാകരുത്, കാരണം എല്ലാ ഗോപികമാരെയും ഗോപികമാർ എന്നും 12 ഗോപികമാരെയും ഗോപികമാർ എന്നും വിളിക്കുന്നു. 'ഗോപികമാർ' എന്ന വാക്കിന്റെ അർത്ഥം എല്ലാ ഗോപികമാരെയും അല്ലെങ്കിൽ സന്ദർഭമനുസരിച്ച് 12 ഗോപികമാരെ മാത്രമായിരിക്കാം. ആദ്യം, നിങ്ങൾ ഈ ആശയക്കുഴപ്പത്തിൽ നിന്ന് പുറത്തുവരണം. പന്ത്രണ്ട് ഗോപികമാർ തീയിലേക്ക് ചാടുന്നത് പ്രാണേശന (ജീവിതത്തോടുള്ള അഭിനിവേശം) എന്നറിയപ്പെടുന്ന ഏറ്റവും കഠിനമായ പരീക്ഷണമാണ്. ഇത് വളരെ വളരെ ഗുരുതരവും അപൂർവവുമാണ്, അതിനാൽ ഈശാനത്രയത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. തീർച്ചയായും, ദൈവം ഇതിനെ എതിർക്കുകയും ദൈവം സ്ഥൂലശരീരം ഉപേക്ഷിച്ചതിനുശേഷവും സമൂഹത്തിൽ ജ്ഞാനവും ഭക്തിയും പ്രചരിപ്പിക്കാൻ തന്റെ ഭക്തരെ ഉപദേശിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ കൽപ്പനയായതിനാൽ ഇതും ഒരു മികച്ച പാതയാണ്. എന്നാൽ ചില ഭക്തരുണ്ട്, അവർക്ക് ദൈവത്തിന്റെ അഭാവത്തിൽ ഭൂമിയിൽ ജീവിക്കാൻ കഴിയില്ല. ഇരുതല മൂർച്ചയുള്ള വാൾ പോലെ വളരെ സെൻസിറ്റീവ് ആയ ഒരു ആശയമാണിത്.
സ്ഥിതപ്രജ്ഞാ മാർഗത്തിലൂടെ, ഭക്തൻ ആരോഗ്യം സംരക്ഷിക്കുകയും കർമ്മഫലം (ജോലിയുടെ) ഫലം ദൈവത്തിന് ബലിയർപ്പിക്കാൻ സമ്പത്ത് സമ്പാദിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയിൽ, സ്വാർത്ഥതയുടെ ഒരു അടയാളവുമില്ല. മൂർച്ചയുള്ള ബൗദ്ധിക വിശകലനത്തിന്റെ സഹായത്തോടെ എല്ലാം സുസംഘടിതമായിരിക്കുന്നു (കാര്യക്ഷമമായിരിക്കുന്നു). ഈ വിശകലനം ഇല്ലാതിരിക്കുകയും ഭക്തൻ അമിതമായ വികാരങ്ങളാൽ കഷ്ടപ്പെടുകയും ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്താൽ, ആയുസ്സ് കുറയുന്നു, അതിനർത്ഥം ദൈവത്തിനുള്ള സേവനം കുറയുന്നു എന്നാണ്. ഭക്തന് വൈകാരികമായ ഭക്തി നിയന്ത്രിക്കാൻ കഴിയാതെ തീയിൽ ചാടി എന്ന് നിങ്ങൾ പറയരുത്. വൈകാരികമായ ഒരു മിന്നൽപ്പിണർ മൂലം പെട്ടെന്ന് അത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതല്ല. ഭക്തന്റെ ബുദ്ധിശക്തിയുടെ തീവ്രമായ യുക്തിസഹമായ വിശകലനത്തിലൂടെ മാത്രമേ അത്തരമൊരു തീരുമാനം കൈവരിക്കാനാകൂ. ഇത് ഭക്തന്റെ സ്നേഹത്തിന്റെ പാരമ്യമാണ്, ഇത് കാണിക്കുന്നത് ഒരു സ്ഥിതപ്രജ്ഞനും കുറഞ്ഞ ഭക്തിയുള്ളവനല്ല എന്നാണ്.
b. ഒരു സ്ഥിതപ്രജ്ഞന് എപ്പോഴും തന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയുമോ?
[ഒരു സ്ഥിതപ്രജ്ഞന് എപ്പോഴും തന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയും, അത് ജീവിതത്തിലെ ഏത് സാഹചര്യത്തിലായാലും, ആ ഘട്ടം എത്തിയതിനു ശേഷവും മരണം വരെയും. ഈ ധാരണ ശരിയാണോ?]
സ്വാമി മറുപടി പറഞ്ഞു:- ഭഗവാൻ കൃഷ്ണൻ തന്റെ സ്ഥൂലശരീരം ഉപേക്ഷിച്ചതിനുശേഷം 12 ഗോപികമാർ അഗ്നിയിൽ ചാടിയതിനെ, എല്ലാ നശ്വരരായ മനുഷ്യർക്കും സംഭവിക്കുന്ന സാധാരണ മരണവുമായി തുലനം ചെയ്യാൻ കഴിയില്ല. സാധാരണ മരണത്തിൽ, ലൗകിക ബന്ധനങ്ങൾ ഉപേക്ഷിക്കുന്നതിന് ആത്മാവ് വളരെയധികം വേദന അനുഭവിക്കുന്നു. ഒരു സ്ഥിതപ്രജ്ഞൻ സാധാരണ പതിവ് മരണക്കിടക്കയിൽ അത്തരം ലൗകിക ബന്ധനങ്ങളുടെ ആകർഷണീയതയെ മറികടക്കുന്നു. തീയിൽ ചാടുന്നത് മരണത്തിന്റെ ഒരു സാധാരണ സന്ദർഭമല്ല. ഈ സന്ദർഭം ഭക്തന് അവന്റെ/അവളുടെ ദൈവവുമായുള്ള ബന്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു. മരണം പൊതുവായതിനാൽ രണ്ട് തരത്തിലുള്ള മരണങ്ങളും ഒന്നുതന്നെയാണെന്ന് നിങ്ങൾക്ക് പറയാനാവില്ല. മരണം പൊതുവാണെങ്കിലും, ലൗകിക ബന്ധനങ്ങളിൽ നിന്നുള്ള വേർപാട് ദൈവത്തിൽ നിന്നുള്ള വേർപാടിൽ നിന്ന് വ്യത്യസ്തമാണ്. പന്ത്രണ്ട് ഗോപികമാർ തീയിൽ ചാടി മരിച്ചതിന്റെ കാര്യം, ദൈവത്തിൽ നിന്നുള്ള വേർപിരിയലിന്റെ കാര്യമാണ്. സാധാരണ മരണത്തിന്റെ കാര്യത്തിൽ, അത് ലൗകിക ബന്ധനങ്ങളിൽ നിന്നുള്ള വേർപിരിയലിന്റെ കാര്യമാണ്. സാധാരണ മരണത്തെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല, കാരണം ഏതൊരു മനുഷ്യനും എപ്പോഴെങ്കിലും അത് അനിവാര്യമാണ്. ലൗകിക ബന്ധനങ്ങൾ ഉപേക്ഷിച്ച് സാധാരണ മരണം സംഭവിക്കുക എന്നതാണ് ഗീതയിലെ (സ്ഥിത്വാസ്യമന്ത കാലേപി ) ശ്ലോകത്തിന്റെ സന്ദർഭം. ദൈവബന്ധനത്തിൽ നിന്ന് വേർപെട്ട് ജീവിക്കാൻ കഴിയാതെ തീയിൽ ചാടുന്ന ഭക്തന്റെ സന്ദർഭവുമായി ഈ സന്ദർഭത്തെ താരതമ്യം ചെയ്യാൻ കഴിയില്ല.
c. പന്ത്രണ്ട് ഗോപികമാരും സ്ഥിതപ്രജ്ഞരായിരുന്നുവെങ്കിൽ, അവർക്ക് എങ്ങനെയാണ് തീയിൽ ചാടി ആത്മഹത്യ ചെയ്യാൻ കഴിയുക?
സ്വാമി മറുപടി പറഞ്ഞു:- കോളേജിൽ വെച്ച് ഉണ്ടായ പ്രണയം പരാജയപ്പെട്ടതുകൊണ്ടല്ല 12 ഗോപികമാരും ആത്മഹത്യ ചെയ്തത്! ജീവിതകാലം മുഴുവൻ ദൈവവുമായുള്ള ബന്ധനം ശാശ്വതമായി ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തിൽ, അവരുടെ ഭക്തി-വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ അവർ പരാജയപ്പെട്ടു. സാധാരണ ആത്മഹത്യ എന്നാൽ ആത്മാവ് എല്ലാ ലൗകിക ബന്ധനങ്ങളും ഉപേക്ഷിക്കുന്ന ആത്മാവ് എന്നാണ് അർത്ഥമാക്കുന്നത്. എന്നാൽ, ഈ ആത്മഹത്യയുടെ അർത്ഥം ആത്മാവ് ദൈവവുമായുള്ള ഒരേയൊരു ബന്ധനം (ഏകഭക്തി) ഉപേക്ഷിക്കുക എന്നതാണ്. ഇതും ഒരു കഠിനമായ പരീക്ഷണമായി വരുന്നു, പക്ഷേ ഈശാനാത്രയത്തിന്റെ പരീക്ഷണത്തിൽ (സമ്പത്ത്, ജീവിത പങ്കാളി, കുട്ടികൾ എന്നിവയുമായുള്ള ബന്ധനം പോലുള്ള മൂന്ന് ശക്തമായ ലൗകിക ബന്ധനങ്ങൾ) ഇതിനെക്കുറിച്ച് പരാമർശിച്ചിട്ടില്ല, കാരണം ഈ പരീക്ഷണത്തിൽ ആത്മഹത്യ എന്ന ഭയാനകമായ പാപം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, ദൈവം ഈ പരീക്ഷണത്തിന് പൂർണ്ണമായും എതിരാണ്. അതുകൊണ്ട്, ഭഗവാന്റെ ഹൃദയത്തെ വളരെയധികം വേദനിപ്പിക്കുന്ന കാര്യങ്ങൾ ഒഴിവാക്കാൻ, ഭക്തരായ നാം എപ്പോഴും നമ്മുടെ മിന്നുന്ന വികാരങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കണം. മാത്രമല്ല, ഈ ആത്മഹത്യാ-പാപത്തിനുള്ള ശിക്ഷയും ഭഗവാൻ ഏറ്റെടുക്കുന്നു, അത്തരമൊരു കാര്യം ഒരു സ്ഥിതപ്രജ്ഞൻ തിരിച്ചറിയും. പന്ത്രണ്ട് ഗോപികമാരും ജീവിതകാലം മുഴുവൻ സ്ഥിതപ്രജ്ഞരായിരുന്നു, പക്ഷേ ആ ഒരു അവസാന പോയിന്റിൽ അവർ പരാജയപ്പെട്ടു. അത്തരം സ്ലിപ്പ് വഴി, നിങ്ങൾക്ക് അവരുടെ സ്ഥിതപ്രജ്ഞ ബിരുദങ്ങൾ റദ്ദാക്കാൻ കഴിയില്ല. സ്ഥിതപ്രജ്ഞർ എന്ന നിലയിലുള്ള അവരുടെ നീണ്ട ജീവിത കാലം കണക്കിലെടുത്ത്, നാം അവരെ സ്ഥിതപ്രജ്ഞർ എന്ന് വിളിക്കണം. ആ പോയിന്റിൽ അവർ പരാജയപ്പെട്ടുവെങ്കിലും, കർത്താവിനോടുള്ള അവരുടെ അമിതമായ ഭക്തി തിരിച്ചറിയപ്പെടണം, അതിന്റെ ഫലമായി മാത്രമാണ് കർത്താവ് അവരുടെ ശിക്ഷ അനുഭവിച്ചത്. 12 ഗോപികമാരും ഋഷിമാരോ മനുഷ്യരോ മാത്രമായിരുന്നു, തെറ്റ് ചെയ്യുന്നത് മാനുഷികമാണ്. ജീവിതകാലം മുഴുവൻ ഒരിക്കൽ മാത്രമാണ് അവർ തെറ്റ് ചെയ്തത്.
d. സ്ഥിതപ്രജ്ഞരായ അവർക്ക് എങ്ങനെയാണ് വികാരങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നത്?
[സ്ഥിതപ്രജ്ഞരായതിനാൽ, പ്രായോഗിക ഭക്തിയുടെ പാരമ്യാവസ്ഥ കടന്നിരിക്കെ, അവർക്ക് വികാരങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുമോ? അത് അങ്ങനെയാകാൻ പാടില്ല, അല്ലേ? അപ്പോൾ സ്ഥിതപ്രജ്ഞ എന്നതിന്റെ അർത്ഥം തന്നെ അതിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തുന്നു. സ്വാമി, അല്ലേ?]
സ്വാമി മറുപടി പറഞ്ഞു:- സ്ഥിതപ്രജ്ഞന് ലൗകിക കാര്യങ്ങളിൽ അസ്വസ്ഥനാകാതെ ആത്മീയ പാതയിൽ തുടരാൻ കഴിയുന്ന തരത്തിൽ പ്രവൃത്തി അല്ലെങ്കിൽ ലൗകിക ജീവിതത്തിലെ വിഷയങ്ങളിൽ മനസ്സിന്റെ സന്തുലിതാവസ്ഥ നിലനിർത്തുക എന്നതാണ് പ്രധാനമായും സ്ഥിതപ്രജ്ഞയുടെ ഉദ്ദേശ്യം. നിവൃത്തിയിലെ സ്ഥിതപ്രജ്ഞ എന്നാൽ സൈദ്ധാന്തിക ഭക്തിയെ പൂർണ്ണമായും നിയന്ത്രിക്കുക എന്നല്ല. നിവൃത്തിയിൽ സ്ഥിതപ്രജ്ഞ എന്നാൽ ഭക്തന് ആത്മീയ ജ്ഞാനത്തിന്റെയും ഭക്തിയുടെയും പ്രചാരണത്തിൽ പ്രായോഗിക സേവനം ചെയ്യുന്നതിന് തടസ്സമാകുന്ന, ആരോഗ്യത്തെ നശിപ്പിക്കുന്ന അമിതമായ സൈദ്ധാന്തിക ഭക്തിയെ നിയന്ത്രിക്കുക എന്നതാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള എല്ലാ ആശയങ്ങളിലും സ്ഥിതപ്രജ്ഞയെ ടാഗ് ചെയ്യരുത്. തീയിലേക്ക് ചാടുക എന്ന ആശയം തീർച്ചയായും തെളിയിക്കുന്നത് അവരുടെ സങ്കൽപ്പിക്കാനാവാത്ത സ്നേഹം അവരുടെ ബുദ്ധിശക്തിയെ അടിച്ചമർത്തി എന്നാണ്. നിവൃത്തിയുടെ ഈ ഒരു അവസാന പോയിന്റ് ഒഴികെ, എല്ലായിടത്തും വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ അവർ വിജയിച്ചു. ഇത് ഒരൊറ്റ വീഴ്ചയാണ്, സന്ദർഭവും വളരെ ഗൗരവമുള്ളതാണ്, കാരണം ദൈവമില്ലാതെ അവർക്ക് ഇവിടെ ജീവിക്കാൻ കഴിയില്ല. അവർ മുകളിലേക്ക് പോയി ഗോലോകം എന്ന ഏറ്റവും ഉയർന്ന കർത്താവിനോടൊപ്പം താമസിക്കാൻ ആഗ്രഹിച്ചു. എന്നിരുന്നാലും, ഈ പാതയെ ദൈവവും വേദഗ്രന്ഥങ്ങളും കർശനമായി അപലപിക്കുന്നു. കാരണം, ഈ വിലയേറിയ മനുഷ്യജീവിതം ഏതൊരു ആത്മാവിനും ദൈവദൗത്യത്തിൽ സേവനം ചെയ്യുന്നതിനായി നൽകപ്പെട്ടിരിക്കുന്നു എന്നതാണ്. മനുഷ്യജീവിതം ബലപ്രയോഗത്തിലൂടെ അവസാനിപ്പിക്കുകയാണെങ്കിൽ, അടുത്ത മനുഷ്യജന്മത്തെക്കുറിച്ച് നമുക്ക് ഉറപ്പില്ലാത്തതിനാൽ, അത്തരം സുവർണ്ണാവസരം നഷ്ടപ്പെടും. ആത്മഹത്യ ചെയ്യുന്നതിലൂടെ, നിങ്ങൾ ദൈവത്തിന്റെ പദ്ധതിയെ നിഷേധിക്കുകയാണ്, അതിനാൽ ദൈവം അതിയായി കോപിക്കും. നിങ്ങൾ അദ്ദേഹത്തിന് ശേഷം അവന്റെ ദൗത്യം തുടർന്നാൽ, നിങ്ങൾക്കും അതേ ഉന്നത സ്ഥാനം ലഭിക്കുന്നു.
അവന്റെ വേര്പാടിന് ശേഷം നിങ്ങൾ അവന്റെ ദൌത്യം തുടരുകയാണെങ്കിൽ, നിങ്ങൾക്ക് അതേ ഏറ്റവും ഉയർന്ന സ്ഥാനം ലഭിക്കുന്നു. അങ്ങനെയുള്ള സാഹചര്യത്തിൽ, ദൈവത്തെ കോപിപ്പിച്ച് ഇത്രയും ഉയർന്ന സ്ഥാനം നേടുന്നത് മണ്ടത്തരമാണ്. പകരം, ദൈവത്തെ സന്തോഷിപ്പിക്കുന്നതിലൂടെ നിങ്ങൾക്ക് അതേ സ്ഥാനം നേടാൻ കഴിയും.
e. ജ്ഞാനത്തിലും പ്രായോഗിക ഭക്തിയിലും അവർ മികച്ചവരായിരുന്നിട്ടും അവർക്ക് ജ്ഞാനത്തിന്റെ കുറവുണ്ടോ?
[ഭഗവാൻ കൃഷ്ണന്റെ ഭൗതിക ശരീരം ഉപേക്ഷിക്കുന്നത് വസ്ത്രം മാറുന്നത് പോലെയാണെന്ന് അവർ അറിഞ്ഞിരിക്കണം (ക്ലൈമാക്സിലെ ഗോപികമാർക്ക് ഈ വസ്തുത അംഗീകരിക്കാൻ പ്രായോഗികമായി വളരെ ബുദ്ധിമുട്ടാണെങ്കിലും). പരമകാഷ്ഠ ഭക്തരായതിനാൽ, ശരീരം ഉപേക്ഷിച്ചതിനു ശേഷവും ഭഗവാൻ കൃഷ്ണൻ എപ്പോഴും തങ്ങളോടൊപ്പം ഉണ്ടാകുമെന്ന ജ്ഞാനം അവർക്ക് ഉണ്ടായിരിക്കണം. ആത്മീയ ജ്ഞാനത്തിലും പ്രായോഗിക നടപ്പാക്കലിലും അവർ മികച്ചവരായിരുന്നിട്ടും, അറിവില്ലായ്മയുടെ ഒരു ലാഞ്ചനയെങ്കിലും കാരണം അവർ വികാരഭരിതരായിരുന്നുവോ? അല്ലെങ്കിൽ ഒരു മനുഷ്യാത്മാവിനും ഒരിക്കലും സർവജ്ഞനാകാൻ കഴിയാത്തതിനാൽ അവർ വഴുതിപ്പോയെന്ന് നമുക്ക് പറയാമോ?]
സ്വാമി മറുപടി പറഞ്ഞു:- 12 ഗോപികമാർ ലൗകിക ബന്ധനങ്ങളുടെ മൂന്ന് പരീക്ഷണങ്ങളിൽ മാത്രമല്ല, സ്വന്തം ജീവനോടുള്ള ആകർഷണത്തിന്റെ അവസാന പരീക്ഷണത്തിലും വിജയിച്ചു. ജീവനോടുള്ള ആകർഷണത്തിന്റെ അവസാന പരീക്ഷണത്തെ നേരിടുകയാണെന്ന് കരുതി അവർ തീയിലേക്ക് ചാടിയില്ല. ക്ലൈമാക്സ് ഭക്തരായതിനാൽ, ഭഗവാൻ കൃഷ്ണനെ കൂടാതെ ജീവിക്കുന്നതിനെക്കുറിച്ച് അവർക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. എന്നാൽ, ആത്മീയ ജ്ഞാനത്തിന്റെയും ഭക്തിയുടെയും പ്രചാരണ പരിപാടി തുടരുന്നതിനും ജീവിക്കുന്നതിനുമുള്ള ബദൽ മാർഗവും ദൈവം കാണിച്ചുതരുന്നു. ഈ വിഷയത്തിൽ അത് ഒരു ഭക്തന്റെ വ്യക്തിപരമായ മനഃശാസ്ത്രത്തെ ആശ്രയിച്ചിരിക്കുന്നു. ശ്രീരാമൻ സരയു നദിയിൽ മുങ്ങി സ്ഥൂലശരീരം ഉപേക്ഷിച്ചപ്പോൾ ഹനുമാൻ ആത്മഹത്യ ചെയ്തില്ല. അദ്ദേഹം രാമഭക്തരെ സംരക്ഷിക്കുകയും തുടർന്ന് ജീവിക്കുകയും ചെയ്തു. രുക്മിണി അഗ്നിയിൽ ചാടി, പക്ഷേ സത്യഭാമ ഒരു സന്യാസിയായി മാറുകയും ഗീതയെക്കുറിച്ചുള്ള ആത്മീയ ജ്ഞാനവും കൃഷ്ണഭക്തിയും പ്രചരിപ്പിക്കുകയും ചെയ്തു. ആത്മഹത്യ നരകത്തിലേക്ക് നയിക്കുമെന്ന് ധാർമ്മികത (എത്തിക്സ്) പറയുന്നു. എന്നാൽ, ദൈവഭക്തിയോടുള്ള ആകർഷണം വളരെ ശക്തമാണ്, അതിനാൽ ഭക്തൻ ഈ നിയമവും ലംഘിക്കുന്നു. ഗോപികമാർ തന്നോടൊപ്പം നൃത്തം ചെയ്താൽ അവർ നരകത്തിൽ പോകുമെന്ന് ഭഗവാൻ കൃഷ്ണൻ പറഞ്ഞു. ഗോപികമാർ നരകത്തിൽ പോകാൻ തയ്യാറെടുക്കുകയും ഭഗവാൻ കൃഷ്ണനോടൊപ്പം നൃത്തം ചെയ്യുകയും ചെയ്തു. അവർക്ക് ഭഗവാൻ കൃഷ്ണനോടുള്ള ആകർഷണം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവർ നരകത്തിൽ പോയില്ല, പകരം ദൈവം അവരെ ഗോലോകത്തിലേക്കാണ് അയച്ചത്. എന്നാൽ, ഒരു ഭക്തൻ ആത്മഹത്യ ചെയ്യാതെ ദൈവം ഈ ഭൂമി വിട്ടുപോയതിനുശേഷം ദൈവദൗത്യം നിർവഹിക്കുകയാണെങ്കിൽ, അത്തരമൊരു ഓപ്ഷൻ ഏറ്റവും മികച്ചതാണ്, കാരണം അത് ദൈവത്തിന്റെ ആഗ്രഹമാണ്, അത്തരമൊരു ആത്മാവും ഗോലോകത്തേക്ക് പോകുന്നു.
f. എന്റെ ഈ ധാരണ ശരിയാണോ സ്വാമി?
[ശ്രീകൃഷ്ണൻ വൃന്ദാവനത്തിൽ ഉണ്ടായിരുന്നതിനു വളരെ മുമ്പുതന്നെ ഈ ഗോപികമാർക്ക് എല്ലാ പ്രായോഗിക പരീക്ഷകളിലും വളരെ സുഖകരമായി വിജയിക്കാൻ കഴിയുമായിരുന്നു. അതിനുശേഷം സേവനത്തിന്റെ രൂപത്തിൽ ഒരു പങ്കും അവർക്ക് ഉണ്ടായിരുന്നില്ല, ഒരുപക്ഷേ ഭഗവാൻ കൃഷ്ണന്റെ ദൗത്യത്തിൽ. വൃന്ദാവനത്തിനു ശേഷമാണോ ഭഗവാൻ കൃഷ്ണൻ ജ്ഞാനപ്രചാരണത്തിനായി പാണ്ഡവരെ തിരഞ്ഞെടുത്തത്? അപ്പോൾ തീയിലേക്ക് ചാടുന്നത് ന്യായീകരിക്കാമോ?]
സ്വാമി മറുപടി പറഞ്ഞു:- തീയിൽ ചാടുന്ന പ്രവൃത്തി നീതിയുടെയും അനീതിയുടെയും സങ്കൽപ്പത്തിന് അപ്പുറമാണ്, അത് പ്രവൃത്തിയുടെതാണ്. നിവൃത്തി പ്രവൃത്തിക്കും അപ്പുറമാണ്, ചിലപ്പോൾ ദൈവത്തിനുപോലും അതിനെ നിയന്ത്രിക്കാൻ കഴിയില്ല. അത്തരം അതിഭക്തിയുടെ സന്ദർഭങ്ങളിൽ, ഭക്തന്റെ ശിക്ഷ ദൈവം തന്റെ മേൽ ഏറ്റെടുക്കുകയും, ഭക്തരെ നരകത്തിൽ നിന്ന് രക്ഷിക്കുന്നതിനായി ഭക്തർക്കുവേണ്ടി കഷ്ടപ്പെടുകയും ചെയ്യുന്നു. ഏറ്റവും പ്രിയപ്പെട്ട ഭക്തൻ അഗ്നിയിൽ ചാടുമ്പോൾ, ഭക്തൻ ഭഗവാന്റെ മാനസിക വേദനയെ സങ്കൽപ്പിക്കണം, അത് ഭക്തന്റെ വേദനയേക്കാൾ കോടി മടങ്ങ് കൂടുതലാണ്. കാരണം, ഒരു ഭക്തനോടുള്ള ദൈവത്തിന്റെ സ്നേഹം, ഭക്തന് ദൈവത്തോടുള്ള സ്നേഹത്തേക്കാൾ കോടി മടങ്ങ് കൂടുതലാണ്. ഈ മാനസിക വേദനയ്ക്ക് പുറമേ, നിങ്ങളുടെ ആത്മഹത്യാ-പാപത്തിന്റെ ശിക്ഷയും അവൻ അനുഭവിക്കേണ്ടിവരും. ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹം അതിന്റെ ഉച്ചസ്ഥായിയിലാണെങ്കിൽ ഇതെല്ലാം നിങ്ങൾക്ക് സഹിക്കാൻ കഴിയുമോ? അത് കർത്താവിനെ വേദനിപ്പിക്കുന്നു, അത് കർത്താവിന്റെ ഇഷ്ടത്തിന് എതിരുമാണ്. അതുകൊണ്ട്, ഏറ്റവും നല്ല മാർഗം നിങ്ങളുടെ സദ്ഗുരു സ്ഥൂലശരീരം വിട്ടുപോകുമ്പോഴെല്ലാം അദ്ദേഹത്തിന്റെ ആത്മീയ ജ്ഞാനവും ഭക്തിയും പ്രചരിപ്പിക്കുക എന്നതാണ്.
g. സ്ഥിതപ്രജ്ഞനാകുന്നതാണ് നല്ലതെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ ഭഗവാൻ കൃഷ്ണൻ അവരെ ഉദാഹരണങ്ങളായി കാണിച്ചോ?
[അതോ, സ്ഥിതപ്രജ്ഞനായിരിക്കുന്നത് എപ്പോഴും നല്ലതാണെന്നും വികാരങ്ങൾക്ക് അടിമപ്പെടാതിരിക്കുന്നതാണെന്നും ലോകത്തെ കാണിക്കാൻ ഭഗവാൻ കൃഷ്ണൻ ആഗ്രഹിച്ചതുപോലെയാണോ അവരുടെ ഉദാഹരണങ്ങൾ കാണിച്ചത്? പക്ഷേ, അത് ഭഗവാൻ കൃഷ്ണനെക്കുറിച്ച് ഒരു നെഗറ്റീവ് സന്ദേശവും നൽകുന്നു, കാരണം അത്തരമൊരു ഭ്രാന്തമായ വികാരവുമായി അവന് യാതൊരു ബന്ധവുമില്ല. അത് അവരുടെ സ്വന്തം തിരഞ്ഞെടുപ്പാണ്. സ്വാമി, അല്ലേ?]
സ്വാമി മറുപടി പറഞ്ഞു:- ഭക്തൻറെ തിരഞ്ഞെടുപ്പായി (ചോയിസ്സ്) ഇതിനെ പ്രോത്സാഹിപ്പിക്കരുത്. ദൈവം അതിന് എതിരാണ്. എന്നാൽ, സങ്കൽപ്പിക്കാനാവാത്ത ദൈവാസക്തിയാൽ ഭക്തൻ ദൈവത്തിന്റെ നിയമം പോലും ലംഘിക്കുകയാണെങ്കിൽ, അത്തരം അന്യായമായ പ്രവൃത്തിയുടെ ശിക്ഷ ദൈവം ഏറ്റെടുത്ത് ഭക്തനെ ശിക്ഷയിൽ നിന്ന് മോചിപ്പിക്കുന്നു, കാരണം ദൈവം നിയമങ്ങൾ പാലിക്കുന്ന വെറുമൊരു നിഷ്ക്രിയ പ്രതിമയല്ല. ഒരു പാപി സ്വാർത്ഥതയ്ക്കായി നിയമം ലംഘിക്കുകയാണെങ്കിൽ, അത്തരമൊരു ലംഘന ആത്മാവിനെ ദൈവം ശിക്ഷിക്കുന്നു. എന്നാൽ ദൈവത്തോടുള്ള ഭ്രാന്തമായ ആകർഷണത്തിൽ നിയമം ലംഘിക്കപ്പെട്ടാൽ, ഭക്തൻ ചെയ്ത പാപത്തിന്റെ ശിക്ഷ ദൈവം അനുഭവിക്കുന്നതിനാൽ, ദൈവം അവനെ സംരക്ഷിക്കുന്നു.
h. ഭക്തിയുടെ പാരമ്യ ഘട്ടം ഭ്രാന്തിനെ അവസാനത്തേതായി വിവരിക്കുന്നു; എന്തുകൊണ്ട് അത് സ്ഥിതപ്രജ്ഞ അവസ്ഥയായിക്കൂടാ?
[ഭക്തിയുടെ ക്ലൈമാക്സ് ഘട്ടം പോലും ഭ്രാന്തിനെ അവസാനത്തേത് എന്നാൽ ഒരു ഘട്ടം എന്നും അവസാന ഘട്ടം മരണം മാത്രമാണെന്നും വിവരിക്കുന്നു. അവിടെ സ്ഥിതപ്രജ്ഞയെക്കുറിച്ച് പരാമർശമില്ല. സ്ഥിതപ്രജ്ഞാവസ്ഥ ഭ്രാന്തമായ ഭക്തിയേക്കാൾ മികച്ച ഘട്ടമാണെങ്കിൽ എന്തുകൊണ്ടാണ് സ്വാമി ഇങ്ങനെ? ബാഹ്യലോകത്തിൽ നിന്ന് ആന്തരികമായി വേർപെട്ടുകൊണ്ട് ഒരു സ്ഥിതപ്രജ്ഞ ഭക്തന് തന്റെ എല്ലാ ലൗകിക കർത്തവ്യങ്ങളും ചെയ്യാൻ കഴിയുമെന്ന് അങ്ങ് പ്രസംഗിച്ചിട്ടുണ്ട്.]
സ്വാമി മറുപടി പറഞ്ഞു:- ദൈവം ലോകത്തിലും ഭക്തനും ലോകത്തിലായിരിക്കുമ്പോൾ, ഭക്തൻ തന്നെയും കുടുംബത്തെയും നിലനിർത്തുന്നതിനും ദൈവദൗത്യത്തിൽ സേവനവും കർമ്മഫലവും ത്യജിക്കുന്നതിനും ലോകത്തിന്റെ നിയമങ്ങൾ പാലിക്കണം. ഭ്രാന്തനാകുന്നത് ഒരു ബുദ്ധിപരമായ പരിഹാരമല്ല. ഒരു ഭക്തൻ തന്റെ പരിധിക്കപ്പുറം ശരിക്കും ഭ്രാന്തനാകുകയാണെങ്കിൽ, അത് മറ്റൊരു കഥയാണ്. പക്ഷേ, ഭക്തൻ ഭ്രാന്തനാകാൻ ശ്രമിക്കരുത്. ചില ഭക്തർ ഭ്രാന്തന്മാരെപ്പോലെ പെരുമാറുന്നതിന്റെ കാരണം ഇതാണ്! സ്വാഭാവികമായ സ്വതസിദ്ധമായ ഭ്രാന്തും കൃത്രിമ ഭ്രാന്തും തമ്മിലുള്ള ചോദ്യമാണിത്. നിങ്ങൾ ഒരിക്കലും ഭ്രാന്ത് ആഗ്രഹിക്കരുത്, ദൈവസേവനത്തിനും ത്യാഗത്തിനും വേണ്ടി നിങ്ങൾ എപ്പോഴും ആഗ്രഹിക്കണം. അത്തരമൊരു ലൈൻ ഉണ്ടായിരുന്നിട്ടും, ഭക്തൻ സ്വാഭാവിക ഭക്തി മൂലം ഭ്രാന്തനായാൽ, ദൈവം ആ ഭക്തനെ പരിപാലിക്കും. ഒരു ഭക്തൻ ഭ്രാന്തനാകാൻ ശ്രമിക്കുകയും ഭ്രാന്തനാകുകയും ചെയ്താൽ, ഒരു ന്യൂറോളജിസ്റ്റ് നൽകുന്ന ഇലക്ട്രിക് ഷോക്ക് ചികിത്സ അത്തരം കേസ് കൈകാര്യം ചെയ്യും!
i. ഒരു ജന്മത്തിൽ സ്ഥിതപ്രജ്ഞനായ ഒരു ക്ലൈമാക്സ് ഭക്തന് ഭാവിയിലെ ജന്മങ്ങളിൽ ഭ്രാന്തനാകാൻ കഴിയുമോ?
[ഒരു ജന്മത്തിൽ സ്ഥിതപ്രജ്ഞനായ ഏതെങ്കിലും ക്ലൈമാക്സ് ഭക്തന് പിൽക്കാല ജന്മത്തിൽ ഭ്രാന്തനാകാൻ കഴിയുമോ? എന്തുകൊണ്ടാണ് ഞാൻ ഇത് ചോദിക്കുന്നത് എന്നാൽ, ശ്രീകൃഷ്ണന്റെ കാലത്താണ് ജനക രാജാവ് ജനിച്ചതെങ്കിൽ, ആ ജന്മത്തിലും ആത്മാവ് സ്ഥിതപ്രജ്ഞയുടെ ആ ശക്തമായ ഗുണം വഹിക്കില്ലേ? ഇല്ലെങ്കിൽ, അത് ഗുണത്തിന്റെ തകർച്ചയായിരിക്കും. ശരിയാണോ സ്വാമി? അതോ മുൻ ജന്മങ്ങളിൽ സ്ഥിതപ്രജ്ഞയായിരുന്നെങ്കിലും അത് ഭ്രാന്തിലേക്ക് പോകുമോ?]
സ്വാമി മറുപടി പറഞ്ഞു:- സ്ഥിതപ്രജ്ഞൻ എന്നാൽ ബുദ്ധി (ഇന്റലിജൻസ്) അതിൻറെ പരിധിക്കുള്ളിൽ ഉള്ള വ്യക്തി എന്നാണ് അർത്ഥമാക്കുന്നത്. ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിന് പ്രവർത്തിക്കാൻ ബുദ്ധിശക്തി വളരെ സ്ഥിരതയുള്ളതാണെന്നാണ് ഇതിനർത്ഥം. പ്രവൃത്തിയിലുള്ള ഒരു സ്ഥിതപ്രജ്ഞ ഭക്തന്റെ ബുദ്ധി, ലോകത്തിന്റെ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭൗതിക വിഷയങ്ങളിൽ ഉപദേശം നൽകുന്നു. നിവൃത്തിയിലുള്ള സ്ഥിതപ്രജ്ഞന്റെ അതേ ബുദ്ധി, ലൗകിക വിഷയങ്ങളെ അവഗണിക്കാനും ദൈവത്തിന്റെ പ്രചാരണ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉപദേശിക്കുന്നു. ലൗകിക കാര്യങ്ങൾ അവഗണിക്കപ്പെടുമ്പോൾ, ആ വ്യക്തി ഭ്രാന്തനെപ്പോലെ കാണപ്പെടുന്നു, പക്ഷേ, അവൻ/അവൾ യഥാർത്ഥത്തിൽ ഭ്രാന്തനല്ല, കാരണം അത് ലോകത്തിൽ നിന്നുള്ള ശുദ്ധമായ അകൽച്ചയാണ് (ഡിറ്റാച്മെന്റ്). യഥാർത്ഥത്തിൽ ഭ്രാന്തനായ വ്യക്തി ലൗകിക കാര്യങ്ങളിൽ തെറ്റായ പ്രവൃത്തികൾ ചെയ്യും. ലൗകിക കാര്യങ്ങൾ അവഗണിക്കുന്ന ഒരു പാരമ്യ ഭക്തൻ ലോകത്തിലെ ഒരു പ്രവൃത്തിയും ചെയ്യാൻ താൽപ്പര്യപ്പെടില്ല. ഇത് ഭ്രാന്ത് പോലുള്ള പെരുമാറ്റമാണ്, യഥാർത്ഥ ഭ്രാന്തൻ പെരുമാറ്റമല്ല. എല്ലാ ഭക്തരും സ്ഥിതപ്രജ്ഞരല്ല, അമിതമായ സൈദ്ധാന്തിക ഭക്തി സൃഷ്ടിക്കുന്ന സമ്മർദ്ദം കാരണം അവർ ഭ്രാന്തന്മാരായി മാറിയേക്കാം. ഇത് ഡിറ്റാച്മെന്റ് അല്ല, മറിച്ച് കടുത്ത ഭ്രാന്താണ്. അടുത്ത ബന്ധുക്കൾ മരിക്കുമ്പോൾ, ഈ ഭ്രാന്തൻ കരയുകയേ ഇല്ല. അതേ അവസരത്തിൽ, ഒരു സ്ഥിതപ്രജ്ഞൻ കണ്ണുനീർ പൊഴിക്കുകയും ദുഃഖിതരായ കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു. യഥാർത്ഥ ഭ്രാന്തന്റെ കാര്യത്തിൽ, സ്നേഹമോ ദയയോ ഒട്ടും ഉണ്ടാകില്ല. എന്നാൽ സ്ഥിതപ്രജ്ഞനിൽ, ദൈവത്തോടുള്ള സ്നേഹം വളരെ തീവ്രമാണ്. സ്ഥിതപ്രജ്ഞനിലെ ഭക്തി അനന്തമാണ്, എന്നാൽ ഒരു ഭ്രാന്തനിൽ ഭക്തി പൂജ്യമാണ്. എത്ര ജന്മങ്ങൾ കഴിഞ്ഞാലും ഒരു സ്ഥിതപ്രജ്ഞൻ ഒരിക്കലും മാറില്ല. ശരിക്കും ഭ്രാന്തനായ ഒരാൾ അടുത്ത ജന്മത്തിൽ സാധാരണ മനുഷ്യനായി മാറിയേക്കാം.
j. മനുഷ്യാവതാരത്തിൽ നിന്ന് വേർപിരിയുമ്പോൾ ഒരു സ്ത്രീ ഭക്തയ്ക്ക് സ്ഥിതപ്രജ്ഞയാകാനുള്ള സാധ്യത കുറവാണോ?
[ആണോ പെണ്ണോ എന്നൊന്നും ഇല്ലെങ്കിലും, സാധാരണയായി വികാരങ്ങൾ സ്ത്രീകളിലാണ് കൂടുതലായി ഉണ്ടാകുന്നത്. അതിനാൽ ഒരുപക്ഷേ ആ വികാരത്താൽ നയിക്കപ്പെടുന്ന, ഒരു സ്ത്രീ ഭക്ത സ്ഥിതപ്രജ്ഞയാകാനുള്ള സാധ്യത കുറവാണ്, പ്രത്യേകിച്ച് സമകാലിക മനുഷ്യ അവതാരത്തിൽ നിന്നുള്ള വേർപിരിയലിൽ?]
സ്വാമി മറുപടി പറഞ്ഞു:- തീർച്ചയായും, ഹാർമോണിക് പ്രവർത്തനത്തിലെ വ്യത്യാസം കാരണം ഒരു ചെറിയ വ്യത്യാസമുണ്ട്. എന്നാൽ, ആത്മീയ ജ്ഞാനത്തിന്റെയും ദിവ്യഭക്തിയുടെയും സ്വാധീനത്താൽ ആത്മാവ് സ്വയം ക്രമീകരിക്കപ്പെടുന്ന മാനസിക ഘടന കണക്കിലെടുക്കുമ്പോൾ ഈ ചെറിയ വ്യത്യാസം അത്ര പ്രധാനമല്ല. ദൈവത്തിന്റെ സങ്കൽപ്പിക്കാനാവാത്ത ജ്ഞാനം ലഭിക്കുമ്പോൾ, ദൈവത്തിന്റെ വ്യക്തിത്വത്തോടുള്ള ആകർഷണം ഈ ദുർബലമായ ലിംഗ വ്യത്യാസത്തെ മറികടക്കാൻ വളരെ പ്രധാനമാണ്.
k. സ്ഥിതപ്രജ്ഞരെ പരീക്ഷിക്കേണ്ടതില്ലെങ്കിൽ, എന്തിനാണ് പന്ത്രണ്ട് ഗോപികമാരെയും പരീക്ഷിച്ചത്?
[എന്റെ ചോദ്യത്തിനുള്ള മറുപടികളിലൊന്നിൽ, ഒരു സ്ഥിതപ്രജ്ഞനെ പരീക്ഷിക്കേണ്ടതില്ലെന്നും അവർക്ക് പാസ് ബിരുദങ്ങൾ നൽകുമെന്നും അങ്ങ് പറഞ്ഞു. ആന്തരിക സ്നേഹവും ആകർഷണവുമായി ബന്ധപ്പെട്ട ബാഹ്യ ലൗകിക ബന്ധനങ്ങളുള്ള ആത്മാക്കൾക്ക് മാത്രമാണ് പരീക്ഷണങ്ങൾ. അങ്ങനെയാണെങ്കിൽ, പന്ത്രണ്ട് ഗോപികമാർ സ്ഥിതപ്രജ്ഞരാണെങ്കിൽ എന്തിനാണ് അവരെ പരീക്ഷിച്ചത്?]
സ്വാമി മറുപടി പറഞ്ഞു:- വരികൾക്കിടയിൽ വായിക്കാനുള്ള കഴിവും നിങ്ങൾ വികസിപ്പിക്കണം. അതിനർത്ഥം അത്തരമൊരു സ്ഥാനാർത്ഥിയെ (ക്യാൻഡിഡേറ്റ്) പരീക്ഷിക്കുന്നത് ഒരു ഔപചാരികത മാത്രമാണെന്നും ആ സ്ഥാനാർത്ഥിയുടെ വിജയം അനിവാര്യമാണെന്നും മാത്രമാണ്. പരീക്ഷകൾ അനാവശ്യമാണെന്നും ബിരുദങ്ങൾ അവർക്കു നേരിട്ട് നൽകാമെന്നുമുള്ള ഒരു നിർദ്ദേശമാണിത്. അത് കാവ്യാത്മകമായ ഒരു ആവിഷ്കാരമാർഗ്ഗം മാത്രമാണ്. മരിച്ച ഭർത്താവിന്റെ ശവസംസ്കാര ചടങ്ങിൽ തീയിൽ ചാടുന്നതിനെ സതി ‘സഹഗമനം’ എന്ന് വിളിക്കുന്നു. സതി എന്നാൽ ഭാര്യ എന്നും സഹഗമനം എന്നാൽ മരിച്ച ഭർത്താവിനോടൊപ്പം നടക്കുന്നത് എന്നുമാണ് (ഭർത്താവിന്റെ ആത്മാവ് പുതിയൊരു ഊർജ്ജസ്വലമായ ശരീരം സ്വീകരിച്ച് മുകളിലെ ലോകങ്ങളിലേക്ക് നടക്കുന്നു, മരണശേഷം മുകളിലെ ലോകങ്ങളിലേക്ക് പോകുന്നു). മരിച്ച ഭർത്താവിന്റെ ശവസംസ്കാര തീയിലേക്ക് ഭാര്യയെ എറിയുന്ന മോശം പാരമ്പര്യത്തെ കവി ജയദേവന്റെ ഭാര്യ പത്മാവതി അപലപിച്ചു. ഭർത്താവിന്റെ വിയോഗവാർത്ത അറിയുന്ന ഉടനെ ഭാര്യയുടെ ജീവൻ സ്വയമേവ സ്ഥൂലശരീരം വിട്ടുപോകണമെന്നും അങ്ങനെ ഭർത്താവിനോടൊപ്പം ഉന്നതലോകങ്ങളിലേക്ക് പോകാൻ സാധിക്കുമെന്നുമാണ് യഥാർത്ഥ സഹഗമനം എന്ന് അവൾ പറഞ്ഞു. ഇതാണ് ക്ലൈമാക്സ് ഭക്തിയുടെ യഥാർത്ഥ ക്ലൈമാക്സ്!
★ ★ ★ ★ ★