home
Shri Datta Swami

Posted on: 29 Jul 2023

               

Malayalam »   English »  

ദത്തമത വിംഷതി: ശ്ലോകം 12

ദത്തമത വിംഷതി: ശ്ലോകം 12
(ദത്ത ഭഗവാന്റെ തത്ത്വചിന്ത ഇരുപത് ശ്ലോകങ്ങളിൽ)

[Translated by devotees of Swami]

विनोद इह धार्मिको धनिक धर्मविद्यालयो
विजातिरयमेव राजमृगयेव मोदान्तरः ।
क्षुदत्र न पुरोsशनात् क्रयग शर्करा केवला
शुकादि विविधाकृते रधिकतः परा द्रौपदी ।। 12

വിനോദ ഇഹ ധാര്മികോ ധനിക ധര്മവിദ്യാലയോ
വിജാതിരയമേവ രാജമൃഗയേവ മോദാന്തരഃ ।
ക്ഷുദത്ര ന പുരോ‘ശനാത് ക്രയഗ ശര്കരാ കേവലാ
ശുകാദി വിവിധാകൃതേ രധികതഃ പരാ ദ്രൌപദീ ।। 12

ഹേ ഭഗവാൻ ദത്ത! ദൈവം തന്റെ ഏകാന്തതയിൽ മടുത്തു, വിനോദത്തിനായി (entertainment) ഈ ലോകത്തെ സൃഷ്ടിച്ചുവെന്ന് വേദം (Veda) പറഞ്ഞു. അപ്പോഴും, ഈ ലോകത്ത്, നീതി എപ്പോഴും അവനാൽ സംരക്ഷിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യുന്നു. ഒരു ധനികൻ വിനോദത്തിനായി ചില ജോലികളിൽ ഏർപ്പെടാൻ ഒരു കോളേജ് ആരംഭിക്കുന്നത് പോലെയാണ് ഇത്. അവൻ കോളേജ് തുടങ്ങിയത് കാരണം ഒരു കുട്ടി പരീക്ഷയിൽ തോറ്റതിന് അവനെ കുറ്റപ്പെടുത്തേണ്ടതില്ല. കോളേജിൽ എല്ലായിടത്തും എപ്പോഴും അവൻ (ധനികൻ) നീതി സംരക്ഷിച്ചതിനാൽ ആ ധനികനെ കുറ്റപ്പെടുത്തരുത്. ദൈവത്തിന് ആദ്യമേ പരമാനന്ദം ഇല്ലായിരുന്നുവെന്നും അതിനാൽ ലോകത്തെ സൃഷ്ടിച്ചതിന് ശേഷം പരമാനന്ദമുണ്ടായി (bliss) എന്നും ആരും ദൈവത്തെ കുറ്റപ്പെടുത്തരുത്. സൃഷ്ടിക്ക് മുമ്പ് ദൈവം പരമാനന്ദത്തിലായിരുന്നതുപോലെ തന്നെ സൃഷ്ടിക്ക് ശേഷവും പരമാനന്ദത്തിലായിരുന്നു. വിനോദത്തിന്റെ വൈവിധ്യം (variety) മാത്രം മാറി എന്ന് മാത്രമേയൊള്ളു, ആനന്ദം (bliss) പതിവുപോലെ തന്നെ. ഒരു രാജാവ് തന്റെ കൊട്ടാരത്തിൽ സന്തോഷവാനാണ്. വ്യത്യസ്തമായ (variety) വിനോദം ആഗ്രഹിക്കുന്ന അവൻ വേട്ടയാടാൻ കാട്ടിലേക്ക് പോകുന്നു. രാജാവ് കൊട്ടാരത്തിൽ അസന്തുഷ്ടനാണെന്നും വനത്തിൽ സന്തോഷവാനാണെന്നും ഇതിനർത്ഥമില്ല. രണ്ടിടത്തും സന്തോഷവാനാണ്. സന്തോഷത്തിന്റെ വൈവിധ്യം മാത്രം മാറി. പഞ്ചസാര കൊണ്ടുണ്ടാക്കിയ ഒരു തത്തയോ ഹംസമോ വാങ്ങുകയാണെങ്കിൽ, രണ്ടിലും പഞ്ചസാരയുടെ അളവ് ഒന്നുതന്നെയായതിനാൽ നിരക്ക് (rate) തുല്യമായിരിക്കും. അതുപോലെ, വൈവിധ്യമാർന്ന വിനോദങ്ങൾ മാറിയാലും ഗുണപരമായും അളവിലും (qualitatively and quantitatively) ആനന്ദം (പഞ്ചസാര) ഒന്നുതന്നെയാണ്. ഒരാൾ പഞ്ചസാര തത്തയോ പഞ്ചസാര ഹംസമോ കഴിച്ചാലും, മധുരപലഹാരത്തിന്റെ രൂപം നോക്കാതെ സന്തോഷം ഒന്നുതന്നെയാണ്. ഏതെങ്കിലും മധുരപലഹാരം കഴിക്കുന്നതിനുമുമ്പ്, ഒരാൾക്ക് വിശക്കുന്നു, ഏതെങ്കിലും മധുരപലഹാരം കഴിച്ചാൽ വിശപ്പ് ശമിക്കും.

പഞ്ചസാര തത്ത (sugar parrot) കഴിച്ചാൽ ഒരാൾക്ക് വിശക്കുന്നുവെന്നും പഞ്ചാര ഹംസം (sugar swan) മാത്രം കഴിച്ച് വിശപ്പ് ശമിച്ചെന്നും നമ്മൾ പറയില്ല. ഭക്തർ അങ്ങുമായി വിവിധ തരത്തിലുള്ള ബന്ധനങ്ങൾ (bonds) ഉണ്ടാക്കുമ്പോൾ, ബന്ധനത്തിന്റെ രൂപം (അച്ഛൻ, അമ്മ, സഹോദരൻ, ഭാര്യ, പ്രിയതമ മുതലായവ) പ്രധാനമല്ല, കാരണം ബന്ധനത്തിലെ യഥാർത്ഥ സ്നേഹത്തിന്റെ (പഞ്ചസാര) അളവ് ആണ് പ്രധാനം. അത് ഹംസമോ കഴുതയോ ആകട്ടെ, പഞ്ചസാരയുടെ അളവ് മാത്രമാണ് നിരക്ക് അല്ലെങ്കിൽ മൂല്യം (rate or value) തീരുമാനിക്കുന്നത്. ഇത് വ്യക്തമാക്കുന്നതിന്, ഒരു ഉദാഹരണം എടുക്കാം:- കരിമ്പ് കഴിക്കുമ്പോൾ കൃഷ്ണന്റെ വിരൽ മുറിഞ്ഞപ്പോൾ, എല്ലാ പ്രണയബന്ധനങ്ങളും (romantic bonds) (ഭാര്യമാരും ഗോപികമാരും) വിരലിന്റെ ബാൻഡേജിനായി ഒരു തുണിക്കഷണത്തിനായി എല്ലാ ദിശകളിലേക്കും ഓടി. പക്ഷേ, ദ്രൗപതി കൃഷ്ണനെ തന്റെ സഹോദരനായി കണക്കാക്കി, ഉടൻ തന്നെ തന്റെ പുതിയ സാരി വലിച്ചുകീറി കൃഷ്ണന്റെ വിരൽ ബന്ധിച്ചു. സാധാരണയായി, പ്രണയബന്ധനം (romantic bond) സഹോദര-സഹോദരി ബന്ധനത്തേക്കാൾ (brother-sister bond) ഉയർന്നതായി കണക്കാക്കപ്പെടുന്നു. അപ്പോഴും, ദ്രൗപതി കൃഷ്ണന്റെ പരീക്ഷണത്തിൽ എല്ലാവരോടും വിജയിച്ചു, തന്റെ യഥാർത്ഥ സ്നേഹം ആ പ്രണയബന്ധനങ്ങളേക്കാൾ എത്രയേറെ വളരെ വലുതാണെന്ന് തെളിയിച്ചു. അതിനാൽ, യഥാർത്ഥ സ്നേഹത്തിന്റെ (പഞ്ചസാര) ഭാരം മാത്രം മൂല്യം നിർണ്ണയിക്കുന്നതിനാൽ ബോണ്ടിന്റെ (bond) രൂപത്തിന് ദൈവത്തിന്റെ ദൃഷ്ടിയിൽ ഒരു വിലയുമില്ല. അതിനാൽ, എല്ലാ ബന്ധനങ്ങളും ദൈവത്തിന് തുല്യമാണ്, ഏത് ബന്ധനത്തിലും യഥാർത്ഥ സ്നേഹത്തിന്റെ അളവ് മാത്രമേ ദൈവം കാണുന്നുള്ളൂ (തത്ത, ഹംസം, കഴുത തുടങ്ങിയ വ്യത്യസ്ത രൂപങ്ങളുള്ള ഒരേ പഞ്ചസാര ഉപയോഗിച്ച് വ്യത്യസ്ത മധുരപലഹാരങ്ങൾ തയ്യാറാക്കി മധുരപലഹാരക്കടകളിൽ വിൽക്കുന്നു).

 
 whatsnewContactSearch